Ind disable

Monday, May 31, 2010

മനുഷ്യനെ പ്രതി, മഹ്മൂദ് ദര്‍വേശ്

അവര്‍
അവന്റെ വായയ്ക്കു ചങ്ങലയിട്ടു
കരങ്ങള്‍ ബലിപീഠത്തില്‍ ബന്ധിച്ചു.
എന്നിട്ട് പറഞ്ഞു: നീ ഘാതകനാണ്‌
അവര്‍
അവന്റെ വസ്ത്രവും ഭക്ഷണവും
കൊടിക്കൂറയും തട്ടിയെടുത്തു.
കല്‍തുറുങ്കില്‍ കൊണ്ടുപോയിത്തള്ളി,
എന്നിട്ട് പറഞ്ഞു; നീ മോഷ്ടാവാണ്.

അവര്‍
തുറമുഖങ്ങളില്‍നിന്നെല്ലാം അവനെ
ആട്ടിയോടിച്ചു.
കൊച്ചുമോളെ അപഹരിച്ചു.
എന്നിട്ട് പറഞ്ഞു; നീ അഭയാര്തിയാണ്.
രക്തപങ്കില ഹസ്തവും
ചോരകണ്ണുകളുമുള്ളവനേ...
ഈ നിശക്കൊരു അവസാനമുണ്ട്;
വരിഞ്ഞുമുറുക്കുന്ന ഈ ചങ്ങലക്കെട്ടുകള്‍ക്കും.
നീരോ ചക്രവര്‍ത്തി മണ്ണടിഞ്ഞു
റോം ഇന്നും സചേതനം
അതിന്റെ ഇരു നേത്രങ്ങള്‍ കൊണ്ടാണല്ലോ
നിന്റെ കടന്നാക്രമണം.
ഒരു കതിരില ധാന്യമണികള്‍ നശിച്ചേക്കാമെങ്കിലും
ഈ താഴ്വാരയാകെ
കതിരുകളാല്‍ നിറയാനിരിക്കുകയാണല്ലോ.

No comments:

Post a Comment